മോസ്കോ: റഷ്യയിൽ യാത്രാവിമാനം തകർന്നു വീണു. മോസ്കോയ്ക്കു സമീപം ദോമജിയദവ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനമാണ് തകർന്ന് വീണത്.
65 യാത്രക്കാരും,ആറു ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.ആഭ്യന്തര വിമാന കമ്പനിയായ സറാടോവ് എയർലൈൻസിന്റെ ആന്റനോവ് എഎൻ– 148 വിമാനമാണു തകർന്നു വീണത്.
ഉക്രേനിയൻ കമ്പനിയാണ് വിമാനത്തിന്റെ നിർമാതാക്കൾ. ഉറല്സ് നഗരത്തിലെ ഓസ്കിലേക്കു പോകുകയായിരുന്ന വിമാനമാണ് തകർന്നത്.
പ്രാദേശിക സമയം രാവിലെ 11.22 ഓടെ പറന്ന വിമാനം അഞ്ചു മിനിട്ടിനുള്ളിൽ തന്നെ നിലം പതിച്ചു.യാത്രക്കാർ എല്ലാവരും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യതയെന്ന് ‘ടാസ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.