മസ്ക്കറ്റ്: ഇന്ത്യയിൽ നിക്ഷേപമിറക്കാൻ അനുയോജ്യമായ സാഹചര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ഒമാൻ ബിസിനസ്സ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നേരത്തേ, പ്രതിരോധ രംഗത്തെ സഹകരണം ഉൾപ്പെടെ ഇന്ത്യ ഒമാനുമായി എട്ട് കരാറുകളിൽ ഒപ്പുവച്ചു. നയതന്ത്ര പ്രതിനിധികൾക്ക് വിസയില്ലാതെ ഇരുരാജ്യങ്ങളിലും പ്രവേശനം അനുവദിക്കുന്നതിനും ധാരണായി. സിവിൽ, വാണിജ്യ മേഖലകളിൽ നിയമ സഹകരണം, ആരോഗ്യ, ടൂറിസം മേഖലകളിലെ സഹകരണം എന്നിവയ്ക്കും കരാർ ഒപ്പുവച്ചു.
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസുമായും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കും മസ്കറ്റിലെ 100 വർഷത്തിലധികം പഴക്കമുള്ള ശിവക്ഷേത്രവും സന്ദർശിക്കും. പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യൻ സന്ദർശനം ഇന്ന് പൂർത്തിയാവും.