ജമ്മു : കശ്മീരിലെ സുജ്വാൻ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പാകിസ്ഥാന് കനത്ത വില നല്‍കേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്.
പാകിസ്ഥാനിലുള്ള ഭീകരന് മസൂദ് അസറിന്റെ പിന്തുണയോടെ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ നിർമ്മല സീതാരാമൻ പറഞ്ഞു.
ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചത് അതിര്‍ത്തിക്ക് അപ്പുറത്തുനിന്നാണെന്ന് രഹസ്യം വിവരം ലഭിച്ചിട്ടുണ്ട്.തെളിവുകൾ ദേശീയ അന്വേഷണ ഏജൻസി പരിശോധിക്കുന്നുണ്ട്.തെളിവുകൾ പാകിസ്ഥാന് കൈമാറും.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ പാകിസ്ഥാന് കൈമാറിയിട്ടുണ്ട്.എന്നാൽ നടപടികൾ സ്വീകരിക്കാൻ പാക് ഭരണകൂടം തയ്യാറായിട്ടില്ല.
കേന്ദ്ര സര്‍ക്കാരും പ്രതിരോധ മന്ത്രാലയവും സൈനികര്‍ക്കും കശ്മീരിനും ഒപ്പമുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു.