ന്യൂഡൽഹി : സുജ്വാൻ സൈനിക ക്യാമ്പ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ മിന്നലാക്രമണം നടത്തരുതെന്ന അഭ്യർത്ഥനയുമായി പാകിസ്ഥാൻ.
സൈനിക ക്യാമ്പ് ആക്രമിച്ചതിനു പിന്നിൽ പാകിസ്ഥാന് കേന്ദ്രമായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്നും ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നും പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണിത്.
നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണത്തിൽ നിന്ന് രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സൈന്യം അതിർത്തിയിൽ വൻ തോതിൽ ആയുധങ്ങൾ സജ്ജീകരിക്കുന്നതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു തൊട്ടു പിന്നാലെയാണ് മിന്നലാക്രമണം നടത്തരുതെന്ന പാകിസ്ഥാന്റെ പ്രസ്താവന.