ചണ്ഡീഗഢ് : വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് ദേശീയ വനിതാ കബഡി താരത്തെ മാതാപിതാക്കള്‍ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ടു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും ഹരിയാന പോലീസ് മേധാവിക്കും എഴുതിയ കത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മാതാപിതാക്കള്‍ കൊണ്ടുവന്ന വിവാഹ ആലോചന നിരസിച്ചതും പഠനവും കബഡിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതുമാണ് മുറിയിൽ പൂട്ടിയിടാൻ കാരണമെന്ന് താരം കത്തിൽ പറയുന്നു.
സെപ്റ്റംബറില്‍ അച്ഛന് തന്നെ കര്‍ണാലിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് പ്രായക്കൂടുതലുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു.എന്നാല്‍ വിവാഹത്തിന് തയ്യാറാകാതിരുന്നതോടെ മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും താരം കത്തിൽ പറയുന്നു.
ജീവന് ഭീഷണിയുള്ളതിനാൽ മാതാപിതാക്കള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.