ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കൾ മക്കളുടെ സ്വത്ത് വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് പത്രികയിൽ ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തണം. ഭാര്യയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണം എന്ന നിബന്ധന നിർബന്ധമാക്കി.
ലോക് പ്രഹരി എന്ന സന്നദ്ധ സംഘടന നല്കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി സുപ്രധാന വിധി. ജസ്റ്റിസ് ജെ ചെലമേശ്വര്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
സ്വത്തിന് പുറമേ വരമാനത്തിന്റെ ഉറവിടവും വ്യക്തമാക്കണമെന്ന് വിധിയിൽ പറയുന്നു.
1951 ലെ ജനപ്രാതിനിധ്യ നിയമം സ്ഥാനാർഥികളുടെ സ്വത്തു വെളിപ്പെടുത്തണമെന്ന് വ്യക്തമാക്കുന്നെങ്കിലും ആശ്രിതരുടെ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും സംഘടന നൽകിയ ഹർജിയിൽ പറയുന്നു.