കോഴിക്കോട്: ഭാരതത്തിൽ മതേതരത്വം സുരക്ഷിതമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാഷ്ട്രീയ പാർട്ടികൾ വൈരം മറന്ന് രാഷ്ട്ര നന്മക്കായി പ്രവർത്തിക്കണം. ശാരികാക്രമങ്ങളിലേക്ക് നീങ്ങുന്ന ശത്രുതയല്ല രാഷ്ട്രീയമെന്നും അക്രമരാഷ്ട്രീയത്തെ വിമർശിച്ച് വെങ്കയ്യ നായിഡു പറഞ്ഞു. അഡ്വ. പി.എസ് ശ്രീധരൻപിള്ളയെ ആദരിച്ച് കോഴിക്കോട് പൗരാവലി നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം അഡ്വ. പിഎസ് ശ്രീധരൻ പിള്ളയുടെ അഭിഭാഷക വൃത്തിയുടെ 40-ാം വാർഷികവും 100 പുസ്തകങ്ങളുടെ രചന പൂർത്തിയാക്കിയതിന്റെയും ആഘോഷങ്ങളുടെ ഭാഗമായുള്ള ദേശീയ സെമിനാർ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു .
രാജ്യത്ത് മതേതരത്വം തകരുന്നുവെന്ന കുപ്രചാരണങ്ങളെ ഉപരാഷ്ട്രപതി വിമർശിച്ചു . ഭാരതത്തിൽ മതേതരത്വം സുരക്ഷിതമാണ്. രാഷ്ട്രീയ പാർട്ടികളല്ല രാജ്യത്തിന്¬ മതേതരത്വം നൽകിയത്. ഭാരതീയരുടെ രക്തത്തിൽ തന്നെ മതേതരത്വമുണ്ട് . കേരളത്തിലെ രാഷ്ട്രീയാക്രമങ്ങളെയും വെങ്കയ്യ നായിഡു വിമർശിച്ചു . ശാരികാക്രമങ്ങളിലേക്ക് നീങ്ങുന്ന ശത്രുതയല്ല രാഷ്ട്രീയം. സമാധാനമുള്ളിടത്തെ വികസനമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചെർത്തു .
രാജ്യത്തിന്റെ യശസ്സില്ലാതാക്കുന്ന അസഹിഷ്ണുതയും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും ഇല്ലാതാക്കാൻ ഭരണകൂടത്തിനൊപ്പം ജനങ്ങളും മാദ്ധ്യമങ്ങളും പ്രയത്നിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.