അഗർത്തല : തലസ്ഥാന നഗരത്തെ ഇളക്കി മറിച്ച് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലി.കമ്യൂണിസ്റ്റ് കോട്ടയായ ത്രിപുരയെ പ്രകമ്പനം കൊള്ളിച്ച് നടന്ന റാലി അടുത്ത വിജയം ബിജെപിക്ക് സ്വന്തമെന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് ശുഭപ്രതീക്ഷയോടെയാണ് ബിജെപി നേരിടുന്നത്.വർഷങ്ങൾക്കപ്പുറം ത്രിപുര വികസനത്തിലേക്ക് കാലൂന്നാൻ തുടങ്ങുന്നുവെന്നാണ് തെരഞ്ഞെടുപ്പ് വിജയ പ്രതീക്ഷയെ കുറിച്ചുള്ള മോദിയുടെ അഭിപ്രായം.
2009ൽ പതിനായിരം പാർട്ടി അംഗങ്ങളുണ്ടായിരുന്ന ബിജെപി 2015ൽ അംഗങ്ങളുടെ എണ്ണം 1.75 ലക്ഷത്തിലെത്തിച്ചത് ഇതിനുദാഹരണമാണ്.
2016ലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 121 സീറ്റാണു ബിജെപി നേടിയത്. മൂന്നു പഞ്ചായത്തുകളിൽ ഭരണം പിടിച്ചു.
എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് . ടിക്കറ്റിൽ വിജയിച്ച ആറു പേരും ഇത്തവണ തൃണമൂലിലേക്കു ചേക്കേറി.1977 വരെയും പിന്നീട് 88-93ൽ കൂട്ടുകക്ഷി മന്ത്രിസഭയുടെ ഭാഗമായും കോൺഗ്രസ്സാണ് ഇവിടെ അധികാരം കൈയ്യാളിയത്.
തെരഞ്ഞെടുപ്പ് റാലിയിൽ മോദി കമ്മ്യൂണിസ്റ്റിനെതിരെ നടത്തിയ പ്രസംഗം ജനം ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഹിമന്താ, രാംമാധവ്, സുനില്‍ ദേബ്ധര്‍, ബിപ്ലവ് ദേവ് എന്നിവരാണ് ത്രിപുരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സിൽ ഇടം നേടിയത്.
എന്നാൽ പരാജയഭീതിയില്‍ ഹാലിളകിയ സിപിഎം ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു. ചക്മാഘട്ടില്‍ സ്ഥാനാര്‍ഥി കല്യാണി റോയിക്കൊപ്പം എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ ബിജെപി പ്രവര്ത്തകന് നിര്‍മല്‍ രുന്ദ്രാ പോളിന് ഗുരുതരമായി പരിക്കേറ്റു. കല്യാണി റോയിക്കൊപ്പം ഹോട്ടലില്‍ എത്തിയപ്പോള്‍ 15 സിപിഎം പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി പ്രവര്ത്തകന് ബിക്രം പറഞ്ഞു.
ത്രിപുരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു.