ന്യൂഡൽഹി: ഇറാന് പ്രസിനന്റ് ഹസന് റുഹാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും 9 കരാറുകളിൽ ഒപ്പുവെച്ചു. റുഹാനിയുടെ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയുമായി പ്രതിരോധം, സുരക്ഷ, ഊർജ്ജം തുടങ്ങിയ മേഖലകളിലുള്ള സഹകരണം വർദ്ധിപ്പിക്കുമെന്ന് ഹസൻ റുഹാനി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
ആരോഗ്യം, കൃഷി, വ്യാപാരം തുടങ്ങിയ 9 കരാറുകളിലാണ് ഇന്ത്യയും ഇറാനും തമ്മിൽ ഒപ്പുവച്ചത്. ഇത് കൂടാതെ വിസ നിയമം ലഘൂകരിക്കുന്നത് സംബന്ധിച്ചും ഇരട്ട നികുതി ഒഴിവാക്കുന്നത് സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശന വേളയിലും നിരവധി കരാറുകളിൽ ഒപ്പിട്ടിരുന്നു. 2013ല്‍ അധികാരമേറ്റ റൂഹാനി ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്.