കണ്ണൂർ: എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സിപിഎമ്മിലെ സ്ഥിരം ക്രിമിനൽ സംഘാംഗം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായതെന്നാണ് പോലീസ് നൽകുന്ന വിവരം.
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ആകാശ്. തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകനായിരുന്ന വിനീഷിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യ പ്രതിയായ ആകാശ് ഇപ്പോൾ ജാമ്യത്തിലാണ്. ഇതിനുശേഷം നടന്ന സിപിഎം പ്രകടനത്തിൽ വിനീഷിനെ വെട്ടിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന് ഇയാൾ മുദ്രാവാക്യം മുഴക്കിയത് പിന്നീട് വിവാദമായിരുന്നു.
സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ആകാശ് അറസ്റ്റിലായതോടെ പാർട്ടി നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണ് ശുഹൈബിന്റേത് എന്ന് വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തില്ലങ്കേരിയിലെ ഇയാളുടെ വീടിനടുത്തുള്ള സിപിഎം കേന്ദ്രത്തിൽ വെച്ച് മാരകായുധങ്ങളും ബോംബുകളും പിടികൂടിയിരുന്നു