തിരുവനന്തപുരം : ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
കേസിലെ ആറാംപ്രതി അണ്ണൻ സിജിത്ത്, പതിനൊന്നാം പ്രതി ട്രൗസർ മനോജ് എന്നിവരെയാണ് കണ്ണൂർ ജയിലിലേക്ക് മാറ്റിയത് .പ്രതികൾ ജയിൽ ഡിജിപിക്ക് നൽകിയ അപേക്ഷയിലാണ് തീരുമാനം.
ജയിലില്‍ കഴിയവെ മനോജിനെ ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഈ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് മനോജ് കണ്ണൂരിലേക്ക് മാറ്റണമെന്ന് അപേക്ഷ നൽകിയത്.
കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ റിമാന്ഡുള്ളതിനാലാണ് അണ്ണന് സിജിത്തിനെ കണ്ണൂരിലേക്ക് മാറ്റിയതെന്നാണ് പോലീസ് ഉദ്യോസ്ഥരുടെ വാദം.
ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ടി.പി കേസ് പ്രതികള്‍ക്ക് നേരെ ആരോപണമുയരുന്ന സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജയില്‍മാറ്റം നൽകിയിരിക്കുന്നത്.
യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് കൊല്ലപ്പെടുന്നതിന്റെ തലേന്നും പിറ്റേന്നുമായി ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കൊടി സുനിയടക്കമുള്ള മൂന്ന് പ്രതികളാണ് പുറത്തിറങ്ങിയത് .