ന്യൂഡൽഹി: കേരള ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച് ഹജ്ജ് നയം മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ഭരണഘടനാപരമായി പ്രത്യേക പരിഗണന കേരളത്തിന് നൽകാനാകില്ല. ഹജ്ജ് സംബന്ധിച്ച സർക്കാർ നയത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ആവർത്തിച്ചു.
ഹജ്ജ് ക്വാട്ട വിധിച്ചതിന്റെ കണക്കുകൾ പരിശോധിക്കും. എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിലേക്ക് മാറ്റണമെന്ന ആവശ്യം തൽക്കാലം പരിഗണിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കണക്കുകൾ വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. കേസ് വ്യഴാഴ്ച്ച വീണ്ടും പരിഗണിയ്ക്കും.