ചെന്നൈ: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ചെങ്കല്‍പെട്ടിലെ മഹിളാ കോടതിയാണ് ദസ്വന്ത് എന്ന പ്രതിക്ക് വധശിക്ഷ വിധിച്ചത്.
ചെന്നൈയ്ക്കടുത്തുള്ള മുഗളിവാക്കത്തെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് വിധി.
മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയംനോക്കി പ്രതി കുട്ടിയെ തട്ടിയെടുത്ത് ഉപദ്രവിച്ചെന്നും ഉറക്കെ കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി.
മൃതദേഹം ഒരു ദിവസം സൂക്ഷിച്ച പ്രതി പിന്നീട് പാലത്തിനടിയിൽ ഒളിപ്പിക്കുകയും,പിന്നീട് കത്തിക്കുകയുമായിരുന്നു.കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ലൈംഗിക പീഡനത്തിനും കുട്ടികള്‍ക്ക് നേരെയുള്ള പീഡനത്തിനും എതിരായ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.
കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ജാമ്യത്തില്‍ ഇറങ്ങി സ്വന്തം അമ്മയെ കൊലപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസുണ്ട്.