മുംബൈ ; ആദ്യ വിമാനം സ്വന്തം വീടിന്റെ മട്ടുപ്പാവിൽ നിർമ്മിക്കുമ്പോൾ ഒരു സ്വപ്നം പൂവണഞ്ഞതിനപ്പുറം മറ്റൊരു സന്തോഷവും അമോൽ യാദവിനുണ്ടായിരുന്നില്ല.എന്നാൽ ഇന്ന് അതിനൊക്കെയപ്പുറത്ത് അമോലിനെ തേടിയെത്തിയിരിക്കുന്നത് മഹാരാഷ്ട്ര സർക്കാരിനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കാനുള്ള ചുമതലയാണ്.അതും 35000 കോടി രൂപ ചിലവിൽ.
അമോലിന്റെ കമ്പനിയായ തേര്‍സ്റ്റ് എയര്‍ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ആറു സീറ്റ് വിമാനം വ്യോമയാന വിഭാഗം അംഗീകരിച്ചതോടെയാണ് 35000 കോടി രൂപയുടെ കരാറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒപ്പു വെച്ചത്.
പദ്ധതിക്കായി പൽഗാർ ജില്ലയിൽ 157 ഏക്കർ സ്ഥലമാണ് അനുവദിക്കുന്നത്.പതിനായിരത്തിലധികം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.
19 സീറ്റുകളുള്ള വിമാനമാണ് തുടക്കത്തിൽ നിർമ്മിക്കുന്നതെന്ന് അമോൽ യാദവ് പറഞ്ഞു.
പദ്ധതി അനുവദിച്ചതിൽ പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും നന്ദി അറിയിച്ച അമോൽ പൂർണ്ണ ഉത്തരവാദിത്തത്തോടെ പദ്ധതി പൂർത്തികരിക്കുമെന്നും അറിയിച്ചു.
ആറ് വർഷം കൊണ്ടാണ് അമോൾ യാദവ് വീടിന്റെ മട്ടുപ്പാവിൽ വിമാനം നിർമ്മിച്ചത്. ഇതിനായി തന്റെ വീട് വില്‍ക്കുകയും നാല് കോടിയിലധികം രൂപ ചിലവഴിക്കുകയും ചെയ്തു.
വിമാനത്തിന് 10.8 അടിയാണ് ഉയരം, പൂര്‍ണമായും അലുമിനിയത്തിലാണ് വിമാനം നിർമ്മിച്ചത്. തുടർന്ന് 2016ലെ മേക്ക് ഇന്‍ ഇന്ത്യയില്‍ വിമാനം പ്രദര്‍ശിപ്പിച്ചിരുന്നു. 2017 നവംബറിലാണ് വിമാനം രജിസ്റ്റര്‍ ചെയ്തത്.