ബംഗളൂരു : കഴിഞ്ഞ ദിവസം കാവേരി എക്സ്പ്രസ്സിൽ യാത്രക്കാരോട് കുശലം പറയാനും, ട്രയിൻ സൗകര്യങ്ങളെ കുറിച്ച് ആരായാനും ഒരു വിഐപി കൂടെയുണ്ടായിരുന്നു,മറ്റാരുമല്ല റയിൽവേ മന്ത്രി പിയൂഷ് ഗോയൽ.
മൈസൂര്‍ മുതല്‍ ബംഗളൂരു വരെയാണ് അദ്ദേഹം കാവേരി എക്സ്പ്രസ്സിൽ യാത്ര ചെയ്തത്.
പലരും അദ്ദേഹത്തോട് യാത്രാ സൗകര്യങ്ങളെ കുറിച്ച് പല അഭിപ്രായങ്ങളും തുറന്നു പറയുന്നുണ്ടായിരുന്നു.
യാത്രക്കാർ പറഞ്ഞ അഭിപ്രായങ്ങൾ ഗൗരവമായി തന്നെ കണക്കിലെടുക്കുമെന്ന് മന്ത്രി മറുപടി നൽകി.
കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോദിയോടൊപ്പം മൈസൂര്‍ റെയില്‍വേ സ്റ്റേഷനും ഗോയല്‍ സന്ദര്‍ശിച്ചിരുന്നു. മൈസൂരിൽ പാലസ് ക്യൂന്‍ ഹുമസഫര് എക്സപ്രസ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയതായിരുന്നു മോദി.
മൈസൂരിലെ ജനങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ നാലു വര്‍ഷമായി റെയില്‍വേ വികസനത്തിന് ബി.ജെ.പി സര്‍ക്കാര്‍ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.