കുവൈറ്റിൽ പൊതു മാപ്പ് കാലാവധി ഏപ്രിൽ 22 വരെ നീട്ടി കൊണ്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജറാ അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. ഈ മാസം 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി.
കഴിഞ്ഞ മാസം 29 മുതൽ പൊതുമാപ്പ് പ്രാബല്യത്തിൽ വന്നതിനു ശേഷം ഇതു വരെയായി മുപ്പതിനായിരം പേർ രാജ്യം വിട്ടതായാണു കണക്ക്. നിരവധി പേർ തങ്ങളുടെ താമസ രേഖ നിയമാനുസൃ തമാക്കുകയും ചെയ്തിട്ടുണ്ട്.
പൊതു മാപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഒരു ലക്ഷത്തി അമ്പത്തി മൂവായിരം അനധികൃത താമസക്കരാണു രാജ്യത്ത് ഉണ്ടായിരുന്നത്.