ലക്നൗ : നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തിന്റെ മാതൃകയിൽ അയോദ്ധ്യ റെയില്‍വേ സ്റ്റേഷന് പുനര്‍നിര്‍മിക്കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ.ഇതിനായുള്ള നിർദേശങ്ങൾ റയിൽവേക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയിലെത്തുന്ന ജനങ്ങള്‍ക്ക് ഇത് രാമ ദേവന്റെ ജന്മസ്ഥലമാണെന്ന് തോന്നണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുമുള്ളത്.
രാജ്യത്താകമാനമുള്ള ഭക്തര്‍ക്ക് റയിൽ മാര്‍ഗം അയോദ്ധ്യയിലെത്തി രാമ ക്ഷേത്രം സന്ദര്‍ശിക്കാന്‍ വഴിയൊരുക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സ്റ്റേഷന് രാമക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിക്കുന്നത്.
യുപിയില്‍ 200 കോടി മുതല്‍ മുടക്ക് വരുന്ന വിവിധയിനം പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിലേയ്ക്ക് റെയില്‍വെ വെയര്‍ ഹൗസുകള്‍ മാറ്റുന്നതിന് കേന്ദ്രം 120 കോടി ചെലവഴിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.