ലക്നൗ : ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ യുപി യിൽ 2000 കോടി രൂപ ചിലവിൽ ലുലു മാൾ നിർമ്മിക്കുന്നു.
ലക്നൗവിൽ 20 ലക്ഷം ചതുരശ്ര അടിയിലാണ് മാൾ നിർമ്മിക്കുന്നത്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളായിരിക്കുമതെന്ന് ലുലു ഗ്രൂപ്പ് ഇന്റ്ർ നാഷണൽ ചെയർമാൻ എം എ യൂസഫലി പറഞ്ഞു.
അയ്യായിരത്തിലേറെ പേർക്ക് തൊഴിൽ സാധ്യതയുണ്ടാകും.ഉത്തർ പ്രദേശിൽ നടന്ന ഇൻവെസ്റ്റേഴ്സ് മീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു പുതിയ പ്രൊജക്ടിന്റെ പ്രഖ്യാപനം.
ഇരുനൂറിലധികം ദേശീയ രാജ്യാന്തര ബ്രാൻഡുകളും 11 സ്ക്രീനുകളുള്ള മൾട്ടിപ്ലക്സും,2500 സീറ്റുകളുള്ള ഫുഡ് കോർട്ടും,20 ൽ പരം ഡൈനിംഗ് റസ്റ്റോറന്റുകളുമുള്ളതായിരിക്കും മാൾ.
ലുലു ഗ്രൂപ്പ് ഇന്ത്യയിൽ 14000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നുണ്ടെന്നും കാൺപൂർ,നോയ്ഡ എന്നിവിടങ്ങളിൽ റീടെയ്ൽ,ഹോസ്പിറ്റാലിറ്റി,ഫുഡ് പ്രോസസിംഗ് എന്നീ മേഖലകളിൽ ലുലു ഗ്രൂപ്പ് നിക്ഷേപ സാധ്യതകൾ ആരായുന്നുണ്ടെന്നും എം എ യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു.
ലക്നൗ ലുലു മാളിന്റെ മിനിയേച്ചർ മോഡൽ ചടങ്ങിൽ പ്രദർശിപ്പിച്ചു