ലക്നൗ : ഗോരഖ് പൂർ കലാപവുമായി ബന്ധപ്പെട്ട കേസിൽ യോഗിക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി.
2007 ലാണ് ഗോരഖ് പൂർ കലാപം നടന്നത്.യോഗി അടക്കം അഞ്ച് പേരെയാണ് ആസൂത്രിതമായി പ്രതി ചേർത്തിരുന്നത്.
യോഗിയുടേതെന്ന് പറയുന്ന പ്രസംഗം അടങ്ങിയ സിഡി ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട് യോഗിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്ന് അടുത്തിടെ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അലഹാബാദ് ഹൈക്കോടതിയില്‍ ഹാജരായ ചീഫ് സെക്രട്ടറി രാഹുല്‍ ഭട്നാഗര്‍ അറിയിച്ചിരുന്നു.