ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശികളുടെ കടന്നു കയറ്റം പാകിസ്ഥാന്റെയും,ചൈനയുടെയും സഹായത്തോടെയെന്ന് സൈനിക മേധാവി ബിപിൻ റാവത്ത്.
ഇന്ത്യക്കെതിരെ പാകിസ്ഥാൻ നടത്തുന്ന നിഴൽ യുദ്ധത്തിന്റെ ഭാഗമാണ് ബംഗ്ലാദേശികളുടെ കടന്നു കയറ്റം.ഇത് വടക്ക് – കിഴക്കൻ മേഖലകളിലെ നിരന്തര സ്പർധക്ക് കാരണമാകുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ശ്രമിക്കുകയാണ്. ഇതിലൂടെ ഈ പ്രദേശങ്ങൾ പിടിച്ചെടുക്കാനാണ് ചൈനയും പാകിസ്ഥാനും ശ്രമിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ വിശദമായി മനസിലാക്കിയ ശേഷം പരിഹാരം കാണണമെന്നും ബിപിൻ റാവത്ത് പറഞ്ഞു.
ആസാമിൽ വടക്കു കിഴക്കൻ അതിർത്തികളുടെ സംരക്ഷണത്തെക്കുറിച്ച് നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസാമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ സർക്കാർ ശ്രമം നടത്തേണ്ടതുണ്ട്.അതു വഴി സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന കലാപങ്ങൾ തടയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.