ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പുകേസിൽ റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയേയും മകന് രാഹുൽ കോത്താരിയേയും സിബിഐ അറസ്റ്റ് ചെയ്തു. 3,695 കോടി രൂപയുടെ വായ്പാ തട്ടിപ്പിലാണ് അറസ്റ്റ്.
നാലു ദിവസമായി തുടരുന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
ഏഴു ബാങ്കുകളിൽ നിന്നായി 2919 കോടി രൂപ വായ്പയെടുത്ത കോത്താരി 3695 കോടി രൂപ അടയ്ക്കാനുണ്ടെന്നാണ് സിബിഐ നിലപാട്. കോത്താരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കോത്താരിയുടെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.