ദുബായ് : അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല.മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും മുൻപ് ഒരു ക്ലിയറൻസ് കൂടി ബാക്കിയുണ്ടെന്ന് ദുബായ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ അവശേഷിക്കുന്ന ക്ലിയറൻസ് എന്തുമായി ബന്ധപ്പെട്ടതാണെന്ന വിവരങ്ങൾ പൊലീസ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെന്ന് യുഎഇയിലെ ഇന്ത്യൻ ഹൈകമ്മിഷണർ നവ്ദീപ് സൂരി പറഞ്ഞു.
ശ്രീദേവിയുടെ മരണം സംബന്ധിച്ച കേസ് ദുബായ് പൊലീസ് ദുബായ് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിരിക്കുകയാണ്. അപകട മരണമായതിനാലാണിത്. മൃതദേഹം വിട്ടുകിട്ടാൻ ഇനി പ്രോസിക്യൂട്ടറുടെ അനുമതി വേണം.മാത്രമല്ല രക്തപരിശോധനയിൽ, ശ്രീദേവിയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്ന് ഫൊറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നുമുണ്ട്.
അതേസമയം മൊഴിയെടുക്കുന്നതുന്നതുമായി ബന്ധപ്പെട്ട് ബോണി കപൂറിനോട് ദുബായിൽ തുടരാൻ പൊലീസ് നിർദേശിച്ചിരിക്കുകയാണ്.
ശ്രീദേവിയെ അവസാനമായി കണ്ട വ്യക്തി എന്ന നിലയ്ക്കാണ് പോലീസ് ബോണി കപൂറില്‍ നിന്നും കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കുന്നത്.എന്നാല്‍ അദ്ദേഹം ഒരിക്കലും അന്വേഷണത്തിന്റെ നിഴലിലല്ലെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.