കൊച്ചി: മലയാറ്റൂർ കുരിശുപള്ളിയിൽ വൈദികൻ കുത്തേറ്റ് മരിച്ചു. റെക്ടർ ഫാ. സേവ്യർ തേലക്കാടാണ് മരിച്ചത്. കപ്യാരുടെ കുത്തേറ്റാണ് മരിച്ചത്. മൃതദേഹം അങ്കമാലി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുരകയാണ്.
മൂന്നു മാസത്തിലേറെയായി സസ്പെൻഷനിൽ ആയിരുന്ന ജോണി എന്ന കപ്യാരെ തിരിച്ചെടുക്കാത്തതിൽ ഉണ്ടായ വാക്ക് തർക്കം ആണ് കത്തിക്കുത്തിൽ കലാശിച്ചത്. ജോലിക്കു എടുക്കാൻ ബുദ്ധിമുട്ടാണ് എന്ന് വൈദികൻ പറഞ്ഞതിനെത്തുടർന്ന് ജോയ് കത്തികൊണ്ട് അടിവയറിൽ കുത്തുകയായിരുന്നു.
കുത്തേറ്റ അച്ഛനെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കാലടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. കൃത്യം നടത്തിയതിനു ശേഷം മലയാറ്റൂർ വനത്തിലേക്ക് രക്ഷപ്പെട്ടു.
സംഭവം നടന്നത് മലയാറ്റൂർ മുകളിലെ പള്ളിയിലേക്ക് കയറുന്ന ആറാം സ്ഥലത്തു വച്ചാണ്.