കൊളംബോ: വര്‍ഗ്ഗീയ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ പലഭാഗങ്ങളിലും കുറച്ചു ദിവസങ്ങളായി ബുദ്ധിസ്റ്റ്-മുസ്ലീംമത വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
സംഘര്‍ഷങ്ങളുടെ ഭാഗമായി അനവധി വീടുകളും കടകളും തകര്‍ന്നിരുന്നു. വര്‍ഗീയ സംഘര്‍ഷം വ്യാപിക്കുന്നതു തടയുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത്. സംഘാര്‍ഷവസ്ഥ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കലാപം നിയന്ത്രണ വിധേയമായിരുന്നില്ല.
ശ്രീലങ്കയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കാന്‍ഡിയാണ് വര്‍ഗ്ഗീയ കലാപത്തിന്റെ പ്രധാന കേന്ദ്രം. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച തന്നെ കാന്‍ഡിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെ ഒരു സിംഹള യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നിരുന്നു. ഇതോടെയാണ് അക്രമം വ്യാപിച്ചത്. ശീലങ്കയിലെ 2.10 കോടി വരുന്ന ജനസംഖ്യയില്‍ 70 ശതമാനവും ബുദ്ധമത വിശ്വാസികളായ സിംഹളരാണ്. 9.7 ശതമാനം മുസ്ലീങ്ങളും, 7.4 ക്രിസ്ത്യാനികളും 13 ശതമാനം ഹിന്ദുക്കളുമാണ്. കഴിഞ്ഞ മാസം ഇവിടെ നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ന് ആരംഭിക്കേണ്ട ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും ക്രിക്കറ്റ് ടീമുകള്‍ ഇപ്പോള്‍ ലങ്കയിലുണ്ട്.