ഇസ്ലാമാബാദ് : പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ പാക് പ്രത്യേക കോടതിയുടെ ഉത്തരവ്.
2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.
രാജ്യദ്രോഹ കുറ്റം ചുമത്തി മുഷറഫിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
നിലവിൽ ദുബായിലുള്ള മുഷറഫിനെ പാകിസ്ഥാനിലെത്തിക്കാൻ യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് യാഹ്യ അഫ്രീദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നൂറോളം മുതിര്‍ന്ന ജഡ്ജിമാരെ മുഷറഫ് ജയിലില്‍ അടച്ചിരുന്നു.
അതിനിടെ മുഷറഫിന്റെ കുടുംബത്തിന്റെ പക്കലുള്ള സ്വത്തുക്കളില്‍ ഭൂരിഭാഗവും മുഷറഫിന്റെ പേരിലാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
വധശിക്ഷയോ, ജീവപര്യന്തമോ ലഭിക്കത്തക്ക വിധത്തിലുള്ള കുറ്റങ്ങളാണ് 74 കാരനായ മുഷറഫിനെതിരെ ചുമത്തിയിരിക്കുന്നത്.
വിശദമായ വാദത്തിനായി മുഷറഫിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അധികാരം നഷ്ടമായതിനെ തുടര്‍ന്ന് 2016 ലാണ് മുഷറഫ് ദുബായിയിലേക്ക് കടന്നത്.