കൊച്ചി: സീറോമലബാര്‍ സഭയുടെ ഭൂമി ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് കര്‍ദിനാളിനെ ഉള്‍പ്പെടെ പ്രതിയാക്കി കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും പൊലിസ് നടപടി സ്വീകരിക്കാത്തതില്‍ എതിര്‍പ്പ് ശക്തമാകുന്നു.
അതേ സമയം കര്‍ദിനാള്‍ നിയമത്തിന് കീഴ്പ്പെടണമെന്നും ഉത്തമക്രിസ്ത്യാനി ഉത്തമ പൗരനാണെന്നും ചൂണ്ടികാട്ടി വൈദിക സമതിയും രംഗത്തെത്തി. കാനന്‍ നിയമത്തില്‍ അതാത് രാജ്യത്തെ നിയമത്തിന് വിധയമായി പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശിക്കുന്നതെന്നും വൈദിക സമിതി സമിതി ചൂണ്ടികാട്ടുന്നു.
എന്നാൽ, ഹൈക്കോടതി വിധിയില്‍ വ്യക്തത വരുത്താന്‍ എ ജിയോട് നിയമോപദേശം തേടിയിരിക്കുന്നതിനാല്‍ തിടുക്കത്തില്‍ കേസെടുക്കാനില്ലെന്ന നിലപാടിലാണ് പൊലീസ്. പൊലീസ് നടപടി ശരിയല്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി കേസെടുക്കണമെന്നും പി.ടി തോമസ് എം എല്‍ എ അഭിപ്രായപ്പെട്ടു.