ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുന്ന ശബ്ദ സന്ദേശങ്ങൾ പുറത്ത് വിട്ട് ഭാര്യ ഹസിൻ ജഹാൻ.
ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തിന് ഷമി നിര്‍ബന്ധിക്കുകയും അയാളുടെ മുറിയിലാക്കി പൂട്ടുകയും ചെയ്തെന്ന വെളിപ്പെടുത്തലിനു ശേഷമാണ് ശബ്ദ സന്ദേശങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
മുഹമ്മദ് ഷമി ദുബായിൽ താമസിച്ച വേളയിൽ ഹസിൻ ജഹാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പാകിസ്ഥാൻ സ്വദേശിനിയായ അലിഷ്ബാ എന്ന യുവതിയെ കുറിച്ചാണ് പ്രധാനമായും പരാമർശിക്കുന്നത്.
ദുബായിൽ താമസിക്കാൻ വിസയില്ലെന്ന് പറഞ്ഞ ഷമി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു,തന്നോട് കള്ളം പറഞ്ഞാണ് ഷമി ദുബായിൽ തങ്ങുന്നതെന്നും ഹസിൻ സംഭാഷണത്തിൽ പറയുന്നു.എന്നാൽ തനിക്ക് വിസ ലഭിച്ചതായി ഷമി സംഭാഷണത്തിനിടയിൽ സമ്മതിക്കുന്നുണ്ട്.
കുടുംബത്തേക്കാൾ ഷമി പരിഗണന നൽകുന്നത് അലിഷ്ബായുമായുള്ള ബന്ധത്തിനാണെന്നും,ദുബായിൽ തങ്ങുന്ന ഹോട്ടൽ റൂമിന്റെ നമ്പർ പോലും അലിഷ്ബാക്കാണ് നൽകിയിരിക്കുന്നതെന്നും ഹസിൻ ആരോപിക്കുന്നു.
എന്നാൽ മുഹമ്മദ് ഭായ് എന്നൊരാൾ അലിഷ്ബാ വഴി കൊടുത്തുവിട്ട പണം വാങ്ങാനാണ് താൻ ദുബായിൽ തങ്ങുന്നതെന്നാണ് ഷമിയുടെ ഫോൺ സംഭാഷണം.
കഴിഞ്ഞ ദിവസമാണ് ഹസിൻ ഈ ശബ്ദ സന്ദേശങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകിയത്.
മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹസിന് ജഹാന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഷമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും ആരോപിച്ച ഹസിന് ,പരസ്ത്രീ ബന്ധങ്ങള്‍ തെളിയിക്കാനായി വാട്സ് ആപ്പിലെയും ഫേസ്ബുക്കിലെയും ചിത്രങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും പുറത്തുവിട്ടിരുന്നു.
പരാതിയുയർന്നതോടെ മുഹമ്മദ് ഷമിയെ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിന്റെ (ബിസിസിഐ) ഏറ്റവും പുതിയ വേതന കരാറിൽ നിന്ന് പുറത്താക്കിയിരുന്നു.ഇതേകുറിച്ച് അന്വേഷിച്ച് ഷമി തെറ്റുകാരനല്ലെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തെ കരാറിൽ ഉൾപ്പെടുത്തുമെന്നും ബിസിസിഐ അറിയിച്ചു.