ഭോപ്പാൽ : മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മുൻ വീട്ടുജോലിക്കാരൻ അറസ്റ്റിൽ.മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നര്‍മദ നഗറില്‍ താമസിക്കുന്ന ജി.കെ. നായര്‍, ഭാര്യ ഗോമതി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വീട്ടുജോലിക്കാരനായിരുന്ന രാജു ധഖഡിനെ പിടികൂടിയത്.
ഗോപാൽ നഗറിലെ ചേരി മേഖലയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.വ്യോമസേന മുന്‍ ഉദ്യോഗസ്ഥനായ ജി.കെ നായരെയും, സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായിരുന്ന ഗോമതിയേയും കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ദമ്പതികളുടെ വീട്ടിലെ ജോലിക്കാരനായിരുന്ന രാജുവിനെ അടുത്തിടെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.ഇതിന്റെ വൈരാഗ്യത്തിലാകാം കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം.
ആഭരങ്ങളൊന്നും സംഭവസ്ഥലത്ത് നിന്ന് മോഷണം പോയിരുന്നില്ല.എന്നാൽ രാജു, ജികെ നായരിൽ നിന്നും പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നതായി പറയപ്പെടുന്നു.
പൊലീസ് അന്വേഷണത്തിൽ കൊലയാളി തൂണിലൂടെ ടെറസിലേക്കു പിടിച്ചു കയറിയതിന്റെ തെളിവുകൾ ലഭിച്ചിരുന്നു.