ദുബായ്: യുഎഇയിൽ നിന്ന് മൃതദേഹം നാട്ടില്‍ എത്തിക്കാൻ ഭാരം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി എയർ ഇന്ത്യ പിൻവലിച്ചു. ബിജെപി എൻആർഐ സെല്ലും, സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വഴി കേന്ദ്രമന്ത്രി സുഷമ സ്വരാജിന് നൽകിയ നിവേദനത്തെ തുടർന്നാണ് തീരുമാനം.
യുഎഇയിയിലെ അബുദാബി ഒഴികെയുള്ള മറ്റ് എമിറേറ്റുകളിൽ നിന്നും മൃതദേഹം നാട്ടില്‍ എത്തിക്കാൻ ഭാരം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി എയർ ഇന്ത്യ പിൻവലിച്ചു. കൂടാതെ മൃതദേഹം കൊണ്ട് പോകാൻ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും ഒരേ നിരക്കായിരിക്കും എയർ ഇന്ത്യ ഈടാക്കുക.
സുഷമ സ്വരാജിന്റെ ഇടപെടലോടെ പ്രവാസികളുടെ ദീർഘ കാലത്തെ ആവശ്യത്തിനാണ് പരിഹാരമായിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കാൻ കിലോക്ക് 18 ദിര്‍ഹം വെച്ചാണ് എയർ ഇന്ത്യ ഈടാക്കിയിരുന്നത്. മറ്റ് വിമാന കമ്പനികളും എയർ ഇന്ത്യയുടെ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.