കൊച്ചി: സീറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ എഫ്ഐആർ. വിശ്വാസ വഞ്ചന, ചതി , ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇന്നലെയായിരുന്നു ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്.
സഭയുടെ കീഴിലുള്ള 301.76 സെന്റ് സ്ഥലം 27,15,84,000 രൂപയ്ക്ക് ഭൂമി വിൽക്കണമെന്ന സഭയുടെ തീരുമാനത്തിന് വിരുദ്ധമായി 13,51,44,260 രൂപയ്ക്ക് വിറ്റുവെന്നും ഇത് വിശ്വാസവഞ്ചനയാണെന്നും സഭയെ ചതിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. കേസ് പരിഗണിക്കവെ കര്‍ദ്ദിനാളിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഹൈക്കോടതി ഉന്നയിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.