കണ്ണൂർ: ശുഹൈബ് വധക്കേസന്വേഷണത്തിൽ സഹകരിക്കാതിരുന്നതനെ തുടർന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്ക്വാഡിനെ പിരിച്ചു വിട്ടു. ആറംഗ സ്ക്വാഡിലെ അഞ്ചു പേരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
അന്വേഷണ വിവരങ്ങൾ ചോർന്നതിന് ഡിജിപി രൂക്ഷമായ വിമർശനം ആദ്യഘട്ടത്തിൽ തന്നെ ഉന്നയിച്ചിരുന്നു.
കെ രാജീവനെ പയ്യന്നൂരേക്കും, അജയ കുമാറിനെ കുത്തു പറമ്പിലേക്കും മഹിജനെ മട്ടന്നൂരേക്കും യോഗേഷിനെ ചക്കരക്കല്ലിലേക്കും അനീഷ് കുമാറിനെ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.
വർഷങ്ങളായി ജില്ലാ പോലീസ് മേധാവിക്കൊപ്പമുണ്ടായിരുന്ന സ്ക്വാഡിനെയാണ് പിരിച്ച് വിട്ടത്.