തേനി : കുരങ്ങിണി വനമേഖലയിലെ തീപിടുത്തം സംബന്ധിച്ച് തമിഴ്നാട് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു.
സംഭവത്തിന് മുമ്പ് ഏതാനും ദിവസമായി കുരങ്ങിണി വനമേഖലയിലടക്കം കാട്ടുതീ ഉണ്ടായിരുന്നിട്ടും ട്രക്കിംഗ് സംഘത്തെ കടത്തി വിട്ട തേനി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ജയ് സിംഗിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
അപകടം ഉണ്ടായി രണ്ടു ദിവസം പിന്നിട്ടിട്ടും തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അനധികൃതമായി ആളുകളെ കുരങ്ങിണി മേഖലയിൽ കൊണ്ടുപോയ ഗൈഡ് രാജുവിനെ കുരങ്ങിണി ഫോറസ്റ്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പരിക്കേറ്റ 11 പേര് മധുര മെഡിക്കല്‍ കോളജിലും 15 പേര് തേനി മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. ഇതില്‍ പത്ത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വനിതാ ദിനം ആഘോഷിക്കാൻ കുളുക്കുമലയിൽ എത്തിയ ചെന്നൈ ട്രക്കിംഗ് ക്ലബ്ബിലെ 37 അംഗങ്ങളാണ് കാട്ട് തീയിൽ അകപ്പെട്ടത്.