കൊച്ചി : വീട്ടമ്മയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കായലില്‍ തള്ളിയത് മകളുടെ കാമുകനും, തൃപ്പൂണിത്തുറ സ്വദേശിയുമായ സജിത്താണെന്ന് പൊലീസ്.മൃതദേഹം മറവു ചെയ്യാൻ സജിത്തിനെ സഹായിച്ച സുഹൃത്താണ് വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്.മകളുമായുള്ള സജിത്തിന്റെ ബന്ധം എതിർത്തതിനെ തുടർന്നായിരുന്നു കൊലപാതകം.
ശകുന്തളയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കുള്ളിൽ സജിത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.പൊലീസ് അന്വേഷണം തന്നിലേക്ക് നീളുമെന്ന ഭയത്താൽ സജിത്ത് ആത്മഹത്യ ചെയ്താണെന്ന നിഗമനത്തിലാണ് പൊലീസ്.
കൊല്ലപ്പെട്ട ശകുന്തളയുടെ മകളും സജിത്തും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.വിവാഹിതനായിരുന്ന സജിത്തിന് തന്റെ മകളുമായി ഉണ്ടായിരുന്ന ബന്ധത്തിനെ ശകുന്തള എതിര്‍ത്തിരുന്നു.
2016 സെപ്റ്റംബറില്‍ കാണാതായ ശകുന്തളയുടെ മൃതദേഹം ജനുവരി ഏഴിന് കൊച്ചി കുമ്പളം കായല്‍ തീരത്ത് നിന്നാണ് കണ്ടെത്തിയത്.കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയ വീപ്പയിൽ നിന്നും മാസങ്ങളോളം ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നതായി മത്സ്യതൊഴിലാളികൾ പറഞ്ഞു.തുടർന്ന് വീപ്പയിൽ പങ്കായം വച്ച് കുത്തിനോക്കിയെങ്കിലും കോൺക്രീറ്റ് ചെയ്തിരിക്കുന്നതായി കണ്ടതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് പൊലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ അസ്ഥികൂടം കണ്ടത്.പൊലീസ് സർജൻ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തിയിരുന്നു.