ന്യൂഡൽഹി : അയോധ്യാ കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് മൂന്നാം കക്ഷികൾ നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.
കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് 32 ഹർജികളാണ് കേസ് പർഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിനു മുന്നിൽ എത്തിയിരുന്നത്.
സുബ്രഹ്മണ്യൻ സ്വാമി,നടി അപർണാ സെൻ,സംവിധായകൻ ശ്യം ബെനഗൽ,സാമൂഹ്യ പ്രവർത്തക ടീസ്ത സെതൽവാദ് എന്നിവർ സമർപ്പിച്ച അപേക്ഷകളാണ് കോടതി തള്ളിയത്.
ഫെബ്രുവരി ഒമ്പതിനാണ് കേസിന്റെ അവസാന വാദം ആരംഭിക്കാനിരുന്നത്. എന്നാല്‍ ചില രേഖകളുടെ പരിഭാഷ കോടതിയിൽ സമർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായതിനെ തുടർന്നാണ് വാദം വൈകിയത്.