തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയം ശമ്പളം കൂട്ടാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും.
മന്ത്രിമാരുടെ ശമ്പളം 90,300 രൂപയായും എംഎൽഎമാരുടെ ശമ്പളം 62,000 രൂപയായുമാണ് ഉയരുക. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ശമ്പളവർദ്ധനയെന്നതും ശ്രദ്ധേയമാണ്.
സ്കോച്ച്, വിസ്കി തുടങ്ങിയ വിദേശമദ്യങ്ങളുടെ വിൽപനയ്ക്ക് പ്രത്യേകം വിൽപനശാലകൾ ആരംഭിക്കാനും ഇന്ന് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി.