കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ ചുമത്തിയതിനെതിരെ പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. പി ജയരാജന് ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയാണ് കേസിൽ യുഎപിഎ ചുമത്തിയത്.
യുഎപിഎ പ്രകാരമുളള കുറ്റം ചുമത്തുന്നതിന് സിബിഐ അന്വേഷണസംഘം സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ, കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ ചുമതലപ്പെടുത്തി കഴിഞ്ഞാൽ പ്രോസിക്യൂഷന് അനുമതി നല്‍കാനുള്ള അധികാരം കേന്ദ്രസർക്കാരിന് ആണെന്ന നിലപാടിൽ തന്നെയാണ് സിബിഐ.
ജസ്റ്റിസ് ബി കമാൽ പാഷയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.