മുംബൈ : ഭാര്യ ഉയർത്തിയ ഒത്തുകളി കേസിൽ താൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, തന്നെ തൂക്കികൊല്ലാമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷെമി.ഇന്ത്യ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പൊട്ടിക്കരഞ്ഞു കൊണ്ട് ഷെമി തന്റെ വാദങ്ങൾ നിരത്തിയത്.
ഇംഗ്ലണ്ടിലെ വ്യവസായിയായ മുഹമ്മദ് ഭായിയുടെ നിർദേശപ്രകാരം പാകിസ്താൻ സ്വദേശിനിയായ അലിഷ് ബായിൽ നിന്ന് ഷമി പണം സ്വീകരിച്ചുവെന്നാണ് ഭാര്യ ഹസിൻ ജഹാൻ ആരോപിച്ചത്.
ഇതിനെകുറിച്ച് അന്വേഷിക്കാൻ ക്രിക്കറ്റ് ഭരണ സമിതി ചെയർമാൻ വിനോദ് റായ് അഴിമതി വിരുദ്ധ സമിതി ചെയർമാൻ നീരജ് കുമാറിന് നിർദേശം നൽകിയിട്ടുണ്ട്.
ഹസിൻ ജഹാൻ ഈയിടെ പുറത്തു വിട്ട ശബ്ദ സന്ദേശങ്ങളിൽ ഷമി പണം വാങ്ങിയതായി പറയുന്നുണ്ട്.ഇത് സത്യമാണോയെന്നും,അങ്ങനെയെങ്കിൽ എന്തിനു വേണ്ടിയാണ് ഈ പണം കൈപറ്റിയതെന്ന് അന്വേഷിക്കണമെന്നുമാണ് നിർദേശം.
ഏതു അന്വേഷണവും നേരിടാൻ തയ്യാറാണ്.കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ തൂക്കിലേറാനും മടിയില്ലയെന്നാണ് ഷമിയുടെ വാദം.