ജനീവ : ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനെ കൂട്ടുപിടിച്ച് യു എന്നിൽ കശ്മീർ വിഷയം ഉയർത്തിയ പാക് പ്രതിനിധിയുടെ വായടപ്പിച്ച് ഇന്ത്യ.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിലാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനെ പ്രതിനിധീകരിച്ച് പാക് പ്രതിനിധി കശ്മീരിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് പരാമർശിച്ചത്.
എന്നാൽ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനെ യാതൊരു കാര്യവുമില്ലെന്ന ഇന്ത്യൻ പ്രതിനിധിയുടെ മറുപടി പാകിസ്ഥാനെ പ്രതിരോധത്തിലാക്കി.
ഇരു രാജ്യങ്ങൾക്കിടയിലെ സമാധാനം തകർക്കാൻ ഇന്ത്യ അയച്ച ചാരനാണ് കുൽഭൂഷൻ ജാദവ് എന്നാണ് പാക് പ്രതിനിധി വിശേഷിപ്പിച്ചത്.
എന്നാൽ ഇന്ത്യക്കെതിരായ ഒ ഐ സി യുടെ എല്ലാ വാദങ്ങളും തള്ളുകയാണെന്നും, ഇത്തരം കാര്യങ്ങൾ പറയാൻ ഒ ഐ സി ക്ക് യാതൊരു അവകാശവുമില്ലെന്നും,ഇന്ത്യൻ പ്രതിനിധി പ്രസ്താവിച്ചു.
മനുഷ്യാവകാശത്തെ മറയാക്കി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ഇന്ത്യൻ പ്രതിനിധി സുമിത് സേത് കുറ്റപ്പെടുത്തി.
ഒ ഐ സി ക്കു വേണ്ടി സംസാരിച്ച പാക് പ്രതിനിധി ഖാസിം സലിം അഹമ്മദ് ഖാൻ കശ്മീരിനെ പാലസ്തീനുമായി സാമ്യപ്പെടുത്തി സംസാരിക്കാൻ ശ്രമിച്ചതിനെയും ഇന്ത്യ എതിർത്തു.
പാകിസ്ഥാൻ ബലൂചിസ്ഥാനിൽ നടത്തുന്ന ആക്രമണങ്ങളെയും ഇന്ത്യ എടുത്തു കാട്ടി.പത്ത് ലക്ഷത്തിലേറെ പേരാണ് അവിടെ പാകിസ്ഥാന്റെ ക്രൂരതക്ക് ഇരയാകുന്നത്,മാത്രമല്ല ബലൂചിസ്ഥാനിൽ നിന്നുള്ള നിരവധി പേരെ പാകിസ്ഥാൻ തടവിലാക്കിയിട്ടുണ്ട്,ഒട്ടേറെ പേരെ കൊന്നൊടുക്കിയിട്ടുമുണ്ട്,ഇക്കാര്യത്തിൽ എന്ത് ന്യായമാണ് പാകിസ്ഥാന് ലോകത്തോട് പറയാനുള്ളതെന്നും ഇന്ത്യൻ പ്രതിനിധി ചോദിച്ചു.