ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന രാമ സേതുവിന്റെ ഘടന മാറ്റാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.
രാമസേതു സംരക്ഷിക്കുന്നതിന് വേണ്ട സഹായമൊരുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പ്രസ്താവിച്ചു.
സാമൂഹ്യ-സാമ്പത്തിക കാര്യങ്ങൾ പരിഗണിച്ച് നിര്‍ദ്ദിഷ്ട അലൈന്മെന്റില് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
രാമസേതുവിനെ ബാധിക്കാത്ത രീതിയില്‍ ഷിപ്പിങ് കനാലിനായി ബദല്‍ പദ്ധതി നടപ്പാക്കുമെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു
2005-ലാണ് യുപിഎ സര്‍ക്കാര്‍ രാമസേതു പദ്ധതിയെ പ്രതികൂലമായി ബാധിക്കും വിധത്തിൽ സേതുസമുദ്രം ഷിപ്പിങ് കനാല്‍ പദ്ധതി ആവിഷ്ക്കരിച്ചത്.
പദ്ധതി ദേശീയ പാരമ്പര്യത്തിനും വിശ്വാസത്തിനും എതിരാണെന്ന് കാണിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി അടക്കമുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
തമിഴ്നാട്ടിലെ രാമേശ്വരത്തിനടുത്തുള്ള പാമ്പന്‍ദ്വീപ് മുതല്‍ ശ്രീലങ്കയുടെ വടക്കുള്ള മന്നാര്‍ വരെയുള്ള 30 കിലോമീറ്റര്‍ നീളത്തിലുള്ള ചുണ്ണാമ്പുകല്ലുകളുടെ തിട്ടയാണ് രാമസേതു.
ശ്രീരാമന് സീതയെ രക്ഷിക്കാനായി ലങ്കയിലേക്ക് കടക്കാന്‍ വാനരസേന നിര്‍മിച്ച പാലമായാണ് രാമസേതു കരുതപ്പെടുന്നത്.