ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് കേസില്‍ പഞ്ചാബി പോപ് ഗായകന് ദലേര്മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ.പാട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്.മെഹന്ദി കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ദലേര്‍ മെഹന്ദിയും സഹോദരന് ഷംഷേര്‍ സിംഗും 1998-99 കാലഘട്ടത്തില്‍ രണ്ട് സംഘങ്ങളായി ആളുകളെ അമേരിക്കയിലേക്ക് കടത്തിയെന്നാണ് കേസ്.
അമേരിക്കന്‍ പര്യടനത്തിനിടെ മൂന്ന് പെണ്‍കുട്ടികളെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഇറക്കിയതിനെതിരെയും മെഹന്ദിക്കെതിരെ കേസുണ്ട്.
1999ല്‍ മറ്റൊരു പര്യടനത്തിനിടെ മൂന്ന് ആണ്‍കുട്ടികളെ ന്യൂജഴ്സിയില്‍ എത്തിച്ചതായും ആരോപണമുണ്ട്.
35 ലേറെ പരാതികളാണ് പാട്യാല പൊലീസ് ദലേര്‍ മെഹന്ദിക്കും,സഹോദരനുമെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനംചെയ്ത് പലരില്‍ നിന്നും പണം വാങ്ങിയതായും പരാതിയിൽ പറയുന്നു. മെഹന്ദിയുടെ കൊണാട്ട് പ്ലേസിലെ ഓഫീസ് പരിശോധിച്ച പൊലീസ് പ്രധാനപ്പെട്ട പല രേഖകളും പിടിച്ചെടുത്തിരുന്നു.
തടവ് ശിക്ഷ വിധിച്ച പാട്യാല കോടതി ഇവർക്ക് പിന്നീട് ജാമ്യവും നൽകി