തിരുവനന്തപുരം : പെൻഷൻകാരോട് പോലും കടം പറയുന്ന പിണറായി സർക്കാർ മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ ചിലവിട്ടത് ലക്ഷങ്ങൾ.
സംസ്ഥാന മന്ത്രിമാരുടെ ആസ്ഥാന മന്ദിരങ്ങളിൽ കർട്ടനിട്ടപ്പോൾ ചിലവായ തുക എട്ടര ലക്ഷം രൂപ.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കർട്ടൻ മാറ്റാന്‍ മാത്രം ചിലവായത് 2,07606 രൂപയാണ്.
ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ ഔദ്യോഗിക വസതിയായ അശോകയിൽ കർട്ടൻ മാറ്റി വന്നപ്പോൾ ചിലവ് 1,51,972 രൂപ .
മുൻ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ വസതിയിൽ കർട്ടനിടാനായി ഖജനാവിൽ നിന്നും നൽകിയത് 1,23,828 രൂപയാണ് .
ലക്ഷങ്ങൾ മുടക്കി കണ്ണട വാങ്ങിയ ആരോഗ്യമന്ത്രി ശൈലജയുടെ നിള എന്ന ബംഗ്ലാവിലെ കർട്ടൻ മാറ്റിയതിന് 75516 രൂപയാണ് ചിലവായത്.
ഖജനാവ് കാലിയാണെന്ന് മിനിട്ടിൽ പത്ത് തവണയെങ്കിലും പരിദേവനം പറയുന്ന ധനമന്ത്രി തോമസ് ഐസക്ക് കർട്ടനിടാൻ ചിലവഴിച്ചത് 25946 രൂപയാണ്.
മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് ഇനത്തില്‍ ലക്ഷങ്ങൾ വാങ്ങിയതിനു പുറമേയാണ് മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാനും ഖജനാവിൽ നിന്ന് പണം ധൂർത്തടിച്ചിരിക്കുന്നത്.