കോട്ടയം : ട്രെയിന്‍ യാത്രക്കിടെ രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെ പി സി ജോർജ്ജ് എം എൽ എ
ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാൻ ഒരു എം.പിയുടെ ഭാര്യയെന്ന നിലയിൽ ഇവർക്കു നാണമില്ലേ? പുസ്തകത്തിൽ പറയുന്ന സംഭവം നടന്നത് എട്ടു വർഷം മുൻപാണ്.അന്നു താനും കെ.എം.മാണിയും ഒരുമിച്ചുള്ള സമയമാണ്. അന്നു ജോസ് കെ.മാണി യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റും തന്റെ മകന് ഷോണ്‍ ജനറല്‍ സെക്രട്ടറിയുമാണ്. സ്വന്തം ഭാര്യയെ അപമാനിച്ചെന്നു പറഞ്ഞ ഒരാളെ ജനറൽ സെക്രട്ടറിയായി കൊണ്ടു നടന്ന ജോസ് കെ മാണി എന്തൊരു മനുഷ്യനാണ് ?
സ്വന്തം ഭാര്യയോട് ഒരുത്തൻ അപമര്യാദയായി പെരുമാറിയെന്നറിഞ്ഞിട്ടും മിണ്ടാതിരുന്നോ ജോസ് കെ മാണി.എങ്കിൽ പിന്നെ ജോസ് കെ മാണി ആണും പെണ്ണും കെട്ടവനാണെന്ന് പറയേണ്ടി വരും.
ഇത്തരത്തിലൊരു നാണവും മാനവുമില്ലാത്ത ആരോപണങ്ങൾ കൊണ്ടു പി.സി.ജോർജിനെയും മകനെയും ഒതുക്കാനാവില്ലെന്ന് ഇതുവരെ പഠിച്ചില്ലേ അച്ഛനും,മകനും ജോർജ്ജ് ചോദിച്ചു.
ഏതുവിധേനയും എന്തു വൃത്തിക്കെട്ട രീതിയിലും തന്നെയും മകനെയും ഇല്ലാതാക്കാനുള്ള അപ്പന്റെയും മോന്റെയും കളികൾക്ക് നിഷയും കൂട്ടുനിൽക്കുകയാണ്.
വരുന്ന തെരഞ്ഞെടുപ്പിൽ ഷോൺ പാലായിൽ നിന്ന് മത്സരിക്കുന്നതായി വാർത്തകൾ വരുന്നുണ്ടെന്നറിഞ്ഞാണ് ഈ പുസ്തകത്തിന്റെ പ്രകാശനം.ഷോണിന്റെ രാഷ്ട്രീയഭാവി തകർക്കാൻ ഇവർ മൂവരും കൂടി കളിച്ച നാറിയ കളിയാണ് പുസ്തകവും വിവാദവുമെന്നും പി സി ജോർജ്ജ് പറഞ്ഞു.
വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന ഭാര്യാപിതാവിനെ കണ്ട് മടങ്ങവേയാണ് രാഷ്ട്രീയ നേതാവിന്റെ മകന് മോശമായി പെരുമാറിയതെന്ന് നിഷയുടെ ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിൽ ആരോപിക്കുന്നുണ്ട്.എന്നാല്‍ ഈ യുവ നേതാവ് ആരാണെന്നു മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും പേരു പറയാന്‍ നിഷ തയ്യാറായില്ല.
സരിതയെ അറിയാമോയെന്നു കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്ന സംഭവ വികാസങ്ങളും പുസ്തകത്തില്‍ രണ്ട് അദ്ധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 59 അധ്യായങ്ങളുള്ള പുസ്തകം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയാണ് പ്രകാശനം ചെയ്തത്.