ക്വലാലംപൂർ : പാമ്പുകളുമായി ചങ്ങാത്തതിലായിരുന്ന ഹുസിൻ പാമ്പ് കടിയേറ്റ് മരിച്ചു.
മലേഷ്യയിലെ പ്രശസ്തനായ പാമ്പ് പിടിത്തക്കാരന് ഹുസിനാണ് (33) മൂര്‍ഖന്റെ കടിയേറ്റു മരിച്ചത്.
അഗ്നിശമന സേനയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു.
പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അഗ്നി ശമനസേനാംഗങ്ങളെ പരിശീലിപ്പിച്ചിരുന്നതും ഹുസിനാണ് .
നാലു പാമ്പുകളെയാണ് ഹുസിൻ വീട്ടിൽ വളർത്തിയിരുന്നത്.
വളര്‍ത്തുപാമ്പ് ‘പുനര്‍ജനിച്ച കൂട്ടുകാരി’യാണെന്നായിരുന്നു ഹുസിന്റെ വിശ്വാസം. ഇക്കാരണത്താല്‍ താന്‍ അതിനെ വിവാഹം കഴിച്ചുവെന്ന് 2016-ല്‍ മാധ്യമങ്ങള്‍ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഏഷ്യാസ് ഗോട്ട് ടാലന്റ്’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത വേളയിൽ പാമ്പിനെ ചുംബിക്കാനുള്ള ധീരതയും ഹുസിന് കാട്ടി .