ലണ്ടന്: മുൻ റഷ്യൻ ചാരനേയും മകളേയും വധിക്കാൻ ഉത്തരവിട്ടത് റഷ്യൻ പ്രസിഡന്റ് നേരിട്ടാണെന്ന ആരോപണവുമായി ബ്രിട്ടീഷ് വിദേശകാര്യമന്ത്രി.
നയതന്ത്ര പ്രതിനിധികളെ പിരിച്ചുവിട്ട് ഇരുരാജ്യങ്ങളും പോര് തുടരുന്നതിനിടയിലാണ് പ്രകോപനപരമായ വാക്കുകളുമായി വീണ്ടും നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
റഷ്യൻ ചാരൻ സെർജി സ്ക്രീപലിനെയും മകൾ യുലിയയെയും വധിക്കാൻ ഉത്തരവിട്ടത് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ നേരിട്ടാണെന്ന ആരോപണമാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോൺസൻ ഉയർത്തിയിരിക്കുന്നത്.
എന്നാൽ ബോറിസ് ജോൺസന്റെ പ്രസ്താവനക്കെതിരെ റഷ്യ ശക്തമായി പ്രതികരിച്ചു.
പ്രസ്താവന ഞെട്ടിക്കുന്നതും ക്ഷമിക്കാനാകാത്തതുമാണ്. ബ്രിട്ടന്റെ നടപടികൾക്കെല്ലാം ഉടൻ തിരിച്ചടി പ്രതീക്ഷിക്കാമെന്നും റഷ്യ മുന്നറിയിപ്പ് നൽകി