കൊല്ലം : പൊലീസ് ട്രെയിനികളിൽ നിന്ന് പണപിരിവ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു.
പോലീസുകാരുടെ പരിശീലന ചുമതലയുള്ള അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ അബീഷിനെയാണ് ആംഡ് പോലീസ് കമാന്‍ഡന്റ് കിരണ്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്
ജനം ടി വി വാർത്തയെ തുടർന്നാണ് നടപടി.
പോലീസ് ട്രെയിനികളില്‍ നിന്ന് ജീവകാരുണ്യത്തിനെന്ന് പറഞ്ഞാണ് കൊല്ലം കടക്കൽ സ്വദേശി അബീഷ് പണം പിരിച്ചത്. നാല് പോലീസ് ട്രെയിനികളില്‍ നിന്നും പണം പിരിച്ചുവെന്നും സംഭവം വിവാദമായപ്പോള്‍ തിരികെ നല്‍കിയെന്നുമാണ് ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം, ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന് പറഞ്ഞ് പല ട്രെയിനികളില്‍ നിന്നുമായി അബീഷ് രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ചുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇത് ജനം ടി വി റിപ്പോർട്ട് ചെയ്തിരുന്നു ഇതോടെയാണ് ഉടൻ നടപടി ഉണ്ടായത്.
ട്രെയിനികളുടെ പരിശീലന ചുമതല ഇയാള്‍ക്കുള്ളതിനാല്‍ പിരിവ് എളുപ്പമായി. ട്രെയിനികളുടെ എ.ടി.എം കാര്‍ഡ് വാങ്ങി ഇയാള്‍ നേരിട്ട് പണം പിന്‍വലിച്ചുവെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു
ട്രെയിനികള്‍ തമ്മില്‍ സംസാരിക്കുന്നതിനിടെയാണ് ഓരോരുത്തരില്‍ നിന്നും ഹവില്‍ദാര്‍ പണം പിരിച്ചിട്ടുണ്ടെന്ന വിവരം പരസ്പരം അറിയുന്നത്.
മുൻപ് ക്യാമ്പ് കേന്ദ്രീകരിച്ച് അഖിലാ വിഷയത്തിൽ പച്ചവെളിച്ചം എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് രൂപീകൃതമായിരുന്നു. ഇതിന് അബീഷാണ് നേതൃത്വം നൽകിയതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് അയയ്ക്കുകയും ഡി.ജി.പി നേരിട്ട് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. രണ്ട് വിഷയങ്ങളും പരിഗണിച്ചാണ് സസ്പെൻഷൻ