ഉദുമ : മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ നിർബന്ധിത മതപരിവർത്തനം നടത്തുകയും,തട്ടിക്കൊണ്ട് പോകുകയും ചെയ്തതായി പരാതി.
പള്ളിക്കര ചന്ദ്രപുരത്തെ ഉപേന്ദ്രന്റെ മകൻ യോഗേഷ് (32) നെയാണ് നിർബന്ധിത മതപരിവർത്തനം നടത്തിയത്.
2017 ഫെബ്രുവരിയിലാണ് യോഗേഷ് അവധി കഴിഞ്ഞ് തിരികെ ഷിപ്പിംഗ് കമ്പനിയിൽ ജോലിക്കായി പോയത്.ഒക്ടോബറിൽ ഷിപ്പിൽ നിന്നും ഇറങ്ങുന്നതുവരെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.എന്നാൽ പിന്നീട് യോഗേഷിനെ കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് യോഗേഷ് മതം മാറിയ വിവരമറിഞ്ഞത്.
തുടർന്ന് ഇവർ ബേക്കൽ പൊലീസിൽ പരാതി നൽകി.ഈ അന്വേഷണത്തിലാണ് ആറ്റിങ്ങൽ സ്വദേശിനിയായ അഞ്ജു പിള്ളയാണ് യോഗേഷിന്റെ മതം മാറ്റത്തിനു പിന്നില്ലെന്നറിയാൻ കഴിഞ്ഞത്.
പൊന്നാനിയിൽ വച്ച് മതം മാറിയ യോഗേഷിന് അൽത്താഫ് അലിയെന്ന പേരാണ് നൽകിയിരിക്കുന്നത്.ഒപ്പം അഞ്ജുവും മതം മാറിയിട്ടുണ്ട്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
മതം മാറിയ ശേഷം പലതവണ അഞ്ജു തങ്ങളെ വിളിച്ചു ഭീഷണിപ്പെടുത്തിയതായി യോഗേഷിന്റെ മാതാപിതാക്കളും,ഭാര്യയും പറഞ്ഞു.
തീവ്ര ഇസ്ലാമിക് സംഘടനകളാണ് യോഗേഷിന്റെ മതം മാറ്റത്തിനുപിന്നെലെന്നും,ഇക്കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.
യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഉപേന്ദ്രൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ട്.