ന്യൂഡൽഹി : പാകിസ്ഥാനെ കുറ്റപ്പെടുത്താനുള്ള ധൈര്യം ലോകരാജ്യങ്ങൾക്ക് ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷമാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.
ലോകരാജ്യങ്ങളെ ഇന്ത്യക്കൊപ്പം നിർത്താൻ മോദിക്ക് കഴിഞ്ഞിട്ടുണ്ട്.
ഭീകരവാദത്തിന്റെ പേരിൽ അമേരിക്ക പോലും ഇപ്പോൾ പാകിസ്ഥാനെ കുറ്റപ്പെടുത്താൻ തയ്യാറായെങ്കിൽ അതിനു പിന്നിൽ മോദിയുടെ ശ്രമങ്ങളാണെന്നും പൊതുപരിപാടിയിൽ പങ്കെടുക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു
ഒരിക്കലും പാകിസ്ഥാനുമായി കലുഷിതമായൊരു ബന്ധമല്ല ഇന്ത്യ ആഗ്രഹിക്കുന്നത്.
‘സുഹൃത്തുക്കൾ മാറിയേക്കാം, അയൽക്കാർക്കു മാറ്റമില്ല’ എന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വാചകം ഉദ്ധരിച്ചാണു പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് രാജ്നാഥ് സിംഗ് സൂചിപ്പിച്ചത്.
കശ്മീർ എന്നും ഇന്ത്യയുടേതായിരുന്നു,ഇപ്പോഴും ഇന്ത്യയുടേതാണ്,എന്നും ഇന്ത്യയുടേതായിരിക്കുകയും ചെയ്യും.
ലോകത്തിൽ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയിൽ നിന്നും പിടിച്ചെടുക്കാൻ സാധിക്കില്ല.കശ്മീരിലെ ഓരോ മണ്ണും ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നും രാജ്നാഥ് സിംഗ് പ്രസ്താവിച്ചു.