ന്യൂഡൽഹി : പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ വധിച്ച ഖാലിസ്ഥാൻ ഭീകരൻ ജഗ്താർ സിംഗ് താരക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു . കേസിൽ താര കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.
അതേസമയം ബിയാന്ത് സിംഗിനെ വധിച്ചതിൽ തനിക്ക് പശ്ചാത്താപമില്ലെന്ന് താര വ്യക്തമാക്കി. സിഖുകാരുടെ മോചനത്തിനു വേണ്ടി ഇനിയും പ്രവർത്തിക്കുമെന്നും ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
1995 ആഗസ്റ്റ് 31 നാണ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിംഗ് കൊല്ലപ്പെട്ടത്. ചണ്ഡീഗഡ് സിവിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന സ്ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത് .