കൊളംബൊ: വര്‍ഗീയ ലഹളയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ നീക്കിയതായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന .
ശ്രീലങ്കയിലെ കാണ്ഡിയിൽ ബുദ്ധമത വിഭാഗവും ഇസ്ലാം സമുദായവും തമ്മിലുണ്ടായ സാമുദായിക ലഹളയാണ് വര്‍ഗീയ കലാപത്തിലേക്ക് വഴി തെളിച്ചത് . കലാപത്തെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെടുകയും നൂറു കണക്കിന് വസ്തുവകകള്‍ തകര്‍പ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് മാര്‍ച്ച് ആറിനാണ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രാജ്യത്തെ സമാധാന അന്തരീക്ഷം പൂര്‍വ്വ സ്ഥിതി കൈവരിച്ചതിനാലാണ് അടിയന്തരാവസ്ഥ നീക്കം ചെയ്യുന്നതെന്ന് മൈത്രിപാല സിരിസേന ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ ചില മുസ്ലീം നേതാക്കള്‍ ബുദ്ധവിഭാഗത്തില്‍ പെട്ട ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതാണ് കലാപത്തിന് ഇടയാക്കിയത്.