തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം വർധിക്കുന്നതായി നിയമസഭാ രേഖകൾ. 2018 ജനുവരി 31 വരെയുള്ള സംസ്ഥാനത്തിന്റെ പൊതുകടം രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി എൺപത്തിയാറു കോടിയാണ്. ഓരോ മലയാളിയും 60950 രൂപയുടെ കടക്കാരനാണെന്നും ധനമന്ത്രി സഭയെ അറിയിച്ചു.
പിസി ജോർജ്ജ് എംഎൽഎ യുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് സംസ്ഥാനത്തിന്റെ വർധിക്കുന്ന പൊതുകടത്തെപ്പറ്റി ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചത്.
അക്കൗണ്ട് ജനറലിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ 2018 ജനുവരി 31 വരെയുള്ള സംസ്ഥാനത്തിന്റെ ആകെ കടബാധ്യത രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി എൺപത്തിയാറു കോടിയാണ്. ആളോഹരി കടബാധ്യത 60950 രൂപയാണെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.